Your Title

Pages

Thursday, March 17, 2011

ബീമാപള്ളി വെടിവെപ്പ് ഭീതിയുടെ ഓര്‍മപ്പെടുത്തല്‍

ചന്ദ്രിക തിരുവനന്തപുരം: ഒരു കലാപം തടയാന്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ തുറന്നു പറയുന്നത് കേട്ടുകേള്‍വിയുള്ള കാര്യമല്ല. ക്രമസമാധാനപാലനത്തില്‍ സ്വന്തം സര്‍ക്കാരിനുള്ള പിടിപ്പുകേട് പരസ്യമായി സമ്മതിച്ച് ചരിത്രം സൃഷ്ടിച്ചത് നമ്മുടെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനായിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പെട്ട ആറുപേരുടെ മരണത്തിനിടയാക്കിയ ബീമാപള്ളി വെടിവെപ്പിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ചക്ക് ഇതിലപ്പുറം ഇനിലും വലിയൊരു സര്‍ട്ടിഫിക്കറ്റ് ഇനിയാര്‍ക്ക് നല്‍കാനാവും. 2009 മെയ് 17നാണ് ബീമാപള്ളി ചെറിയതുറയില്‍ ഭരണകൂട ഭീകരത അരങ്ങേറിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന്റെ പിറ്റേന്ന്. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍, സ്വന്തം സഖാക്കള്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതുകണ്ട് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക്...

Saturday, March 5, 2011

പൂനെയില്‍ ശിവസേന അക്രമം നടത്തുന്നു

http://koolkerala.com/(X(1)S(qegttt5514slcv2cj14kquj0))/News/News.National-8214-3-7/National.bomn  പുണെ:ഛത്രപതി ശിവാജിയുടെ ഗുരുവിന്‍െറ പ്രതിമ പുനെ ലാല്‍ മഹലില്‍ നിന്ന് നീക്കി മുന്‍സിപ്പല്‍ ഗാര്‍ഡനില്‍ സ്ഥാപിച്ചതിന്‍െറ പേരില്‍ ശിവസേന നഗരത്തില്‍ വ്യാപക അക്രമം നടത്തുകയാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.രാവിലെ ആറുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഹര്‍ത്താല്‍.റോഡില്‍ വ്യാപകമായ അക്രമം അഴിച്ചുവിടുന്ന പ്രവര്‍ത്തകര്‍ ബസുകള്‍ക്ക് കല്ലെറിയുകയും ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തു.ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധവും നടത്തുന്നുണ്ട്.20 ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു....

കര്‍കറെയുമായുളള അവസാന സംഭാഷത്തിന്‍റെ ടേപ്പുകള്‍ക്കു ശ്രമിക്കുന്നു: ദിഗ് വിജയ് സിംഗ്

ഗുവാഹത്തി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഭീകര വിരുദ്ധ മേധാവി ഹേമന്ദ് കര്‍കറെ തന്നോട് സംസാരിച്ചിരുന്നതിന്‍റെ ടേപ്പിന് വേണ്ടി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്.കര്‍കറെ അവസാനമായി തന്നോടാണ് സംസാരിച്ചതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.വലതു പക്ഷ തീവ്രവാദ സംഘടകളില്‍ നിന്ന് കര്‍കറെയ്ക്ക് ഭീഷണിയുളളതായി തന്നോട് പറഞ്ഞെന്നാണ് ദിഗ് വിജയ് സിംഗിന്‍റെ അവകാശ വാദം. സംഭാഷണത്തിന്‍റെ ടേപ്പുകള്‍ ലഭിക്കാന്‍ ടെലികോം മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും 12 മാസത്തില്‍ കൂടുതല്‍ ടേപ്പുകള്‍ സൂക്ഷിക്കാറില്ലെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്. http://news.in.msn.com/national/article.aspx?cp-documentid=4760775&page=0  ...

മിക്ക സ്ഫോടനങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ്:ദിഗ് വിജയ്

ന്യൂഡല്‍ഹി:ഇന്ത്യയില്‍ നടക്കുന്ന മിക്ക സ്ഫോടനങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്  ദിഗ് വിജയ്  സിംഗ് ആരോപിച്ചു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ രഥയാത്രയിലാണ് ഇന്ത്യയിലെ ഭീകരതയുടെ വേരുകളെന്നും കോണ്‍ഗ്രസ് നേതാവ് കടുത്ത ഭാഷയില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ചു.ബുരാരിയില്‍ കോണ്‍ഗ്രസ് പ്ലീനറിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍.എസ്.എസ്) നാസികള്‍ക്ക് തുല്യമാണെന്നും നാസികള്‍ ജൂതന്‍‌മാരെ ലക്ഷ്യമിട്ടതുപോലെയാണ് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി.ബാബറി മസ്ജിദ് തകര്‍ത്തതാണ് ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായം.  മലേഗാവ്, മെക്ക മസ്ജിദ്, സംഝോത്ത എക്സ്പ്രസ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം വലതുപക്ഷ ഹിന്ദു സംഘടയുമായി...

കര്‍ക്കരെ വിവാദപരാമര്‍ശം; പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ദിഗ് വിജയ് സിങ്

മഹരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ഹേമന്ദ് കര്‍ക്കരെക്കു ഹിന്ദു തീവ്രവാദ സംഘടനകളില്‍ നിന്നു വധഭീഷണി ഉണ്ടായിരുന്നെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്നും അതില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സിങ് പറഞ്ഞു. സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരേ സംഘപരിവാര്‍ രംഗത്തു വന്നിരുന്നു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണു പ്രസ്താവനയെന്നു കര്‍ക്കരെയുടെ ഭാര്യ കവിതയും കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണു സിങ് പ്രസ്താവനയില്‍ നിന്നു പിന്മാറില്ലെന്ന് അറിയിച്ചത്.16.12.201...

കര്‍ക്കറെ വധത്തില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല: ദിഗ് വിജയ് സിങ്

ന്യൂദല്‍ഹി: മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറയുടെ വധത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ലഭ്യമായ വിവരമനുസരിച്ച് കര്‍ക്കറയെ കൊലപ്പെടുത്തിയത് പാക് തീവ്രവാദികളാണെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കി. അതേസമയം.  ഹിന്ദു സംഘടനകള്‍ കര്‍ക്കറെയെ പീഡിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ ദിഗ് വിജയ് പറഞ്ഞു.അതേസമയം, ദിഗ് വിജയ് സിങ് കേണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണെങ്കിലും കര്‍ക്കറയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കി. ദിഗ് വിജയ് സിങ് മധ്യപ്രദേശുകാരനായതുകൊണ്ട് അദ്ദേഹത്തിന് കര്‍ക്കറയെ അറിയാമെന്നും ദ്വിവേദി ചൂണ്ടിക്കാട്ടി.മുംബൈ തീവ്രവാദ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറക്ക് ഹിന്ദു തീവ്രവാദികളില്‍...

കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നു : ദിഗ് വിജയ്‌ സിംഗ്‌

ന്യൂഡല്‍ഹി : മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്രാ ഭീകര വിരുദ്ധ സേനാ ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കരെയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി കോണ്ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌ സിംഗ് വെളിപ്പെടുത്തി. മുംബൈ ആക്രമണം നടന്ന വേളയില്‍ ഈ കാര്യം വെളിപ്പെടുത്തിയ മുന്‍ ന്യൂനപക്ഷ കാര്യ മന്ത്രി എ. ആര്‍. ആന്തുലെയുടെ പരാമര്‍ശങ്ങളോട് സാമ്യമുള്ളതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍. മാലേഗാവ്‌ സ്ഫോടന കേസില്‍ താന്‍ നടത്തിയ അന്വേഷണത്തില്‍ പ്രകോപിതരായവര്‍ തന്റെയും തന്റെ കുടുംബത്തിന്റെയും ജീവന് ഭീഷണി ഉയര്‍ത്തുന്നതായി നവംബര്‍ 26ന് വൈകുന്നേരം 7 മണിക്ക് കര്‍ക്കരെ തന്നെ തന്റെ മൊബൈല്‍ ഫോണില്‍ വിളിച്ചു പറഞ്ഞു. അതിനു രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് മുംബൈ ഭീകരാക്രമണം തുടങ്ങിയത്. മുംബൈയില്‍...

വാരണാസി സ്ഫോടനത്തെക്കുറിച്ച ഒരു വായനക്കാരന്റെ സംശയങ്ങള്‍

ഡിസംബര്‍ ഏഴിന് നടന്ന വാരണാസി സ്ഫോടനത്തെക്കുറിച്ച ചില സംശയങ്ങള്‍ കോറിയിടുകയാണ് ഇവിടെ ..... കുറച്ചു കാലമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പൊതുവെ നിലനിന്ന സമാധാനപരമായ സാഹചര്യം തകര്‍ക്കുന്നതിന്റെ ഭാഗമായി നടന്ന ആസൂത്രമാണോ എന്ന് ന്യമായും സംശയിക്കാവുന്നതാണ് ഇന്ന് നടന്ന വാരണാസി സ്ഫോടനം. സ്ഥിരം പല്ലവി പോലെ തന്നെ മേടിയകള്‍ക്ക് ഞങ്ങളാണ് നടത്തിയത് എന്ന് പറഞ്ഞു "--------മുജാഹിദീന്‍" ന്‍റെ പേരിലുള്ള ഇ മെയില്‍ സന്ദേശം ഇതിനോടകം ലഭിച്ച്ചിരിക്കാതിരിക്കാന്‍ തരമില്ല.  ശേഷി കുറഞ്ഞ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി ജി.കെ. പിള്ള വ്യക്തമാക്കി.  ചിലപ്പോഴൊക്കെ അവര്‍ അങ്ങനെയാണ്, ഭീകരര്‍ പറ്റിച്ചു കളയും!!!പോലിസിനെ പറ്റിക്കാന്‍ വേണ്ടി ശേഷി, തീരെ കുറച്ചു കളയും!!!  എന്നാല്‍ ഇത് കേവലം ഒരു സ്ഫോടനമാണോ എന്ന് നമുക്ക് സമശയിച്ചു കൂടെ, മനസ്സില്‍ തട്ടിയ ചില ചോദ്യങ്ങള്‍ / സംശയങ്ങള്‍ കുറിച്ചിടുകയാണ്....

വാരണാസി സ്‌ഫോടനം; രണ്ട് മുസ്ലിംകള്‍ പിടിയില്‍

http://madhyamam.com/news/23372/101208  വാരണാസി: ഉത്തര്‍പ്രദേശിലെ ശിത്ഘട്ട ക്ഷേത്രത്തിന് പുറത്തുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇന്ത്യന്‍ മുഹാജിദീന്‍ മാധ്യമങ്ങള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശം മുംബൈയിലെ ഒരു കോള്‍സെന്ററല്‍ നിന്നാണെന്ന് വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.നഗരത്തിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനു മുന്നിലുള്ള ഗംഗാനദിയിലെ ശീതളഘട്ടില്‍ പതിവുപൂജയായ ഗംഗാ ആരതി നടന്നുകൊണ്ടിരിക്കെ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ രണ്ടുവയസ്സുകാരി മരിക്കുകയും രണ്ട് വിദേശികളുള്‍പ്പെടെ 32 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.അമ്മക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ സരിതാ ശര്‍മയാണ് ആശുപത്രിയില്‍ മരിച്ചത്. ഭീകരാക്രമണമാണെന്നാണ്...

വരണാസിയില്‍ സ്‌ഫോടനം: ഒരു മരണം; 25 പേര്‍ക്ക് പരിക്ക്

http://www.madhyamam.com/news/23310/101207 7.12.2010വരണാസി: ശിത്‌ലഘട്ട ക്ഷേത്രത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുവയസ്സുകാരി മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേര്‍ വിദേശികളാണ്. അമ്മക്കൊപ്പം ക്ഷേത്രദര്‍ശനത്തിനെത്തിയ സരിതാ ശര്‍മയാണ് ആശുപത്രിയില്‍ മരിച്ചത്. ഭീകരാക്രമണമാണ് എന്ന് പൊലീസ് സംശയിക്കുന്നു. സമീപത്തെ കുപ്പത്തൊട്ടിയില്‍നിന്ന് പ്രവര്‍ത്തനക്ഷമമായ സ്‌ഫോടകവസ്തു കണ്ടെടുത്തു. സ്‌ഫോടനത്തിനുശേഷമുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്.ഗംഗാ ആരതി ചടങ്ങ് നടക്കുമ്പോള്‍ വൈകീട്ട് ആറരയോടെയാണ് സ്‌ഫോടനം. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഭവസ്ഥലത്തുനിന്ന് എല്ലാവരെയും പുറത്താക്കി. വരണാസിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു....

‘കാവി ഭീകരത‘ എന്ന പ്രയോഗം സൃഷ്ടിച്ചത് താനല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം

‘കാവി ഭീകരത‘ എന്ന പ്രയോഗം സൃഷ്ടിച്ചത് താനല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം. യുപി‌എ മന്ത്രിസഭയിലെ മന്ത്രിമാരടക്കം പലരും കാവി ഭീകരത എന്ന പദപ്രയോഗം നടത്തിയിട്ടുണ്ട് എന്നും ചിദംബരം പറഞ്ഞു.കാവി ഭീകരത എന്ന പ്രയോഗം നടത്തിയതില്‍ ഉറച്ചു നിന്നുകൊണ്ടാണ് ചിദംബരം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. പദപ്രയോഗത്തിന്റെ പേറ്റന്റ് തനിക്ക് അവകാശപ്പെടാന്‍ കഴിയില്ല എന്ന് പറഞ്ഞ ചിദംബരം താന്‍ പാര്‍ട്ടിയുടെ വീക്ഷണങ്ങള്‍ക്ക് ഒരിക്കലും എതിരല്ല എന്നും കൂട്ടിച്ചേര്‍ത്തു.രാജ്യത്ത് നടന്ന ചില ബോംബ് സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ വലതുപക്ഷ തീവ്രവാദികള്‍ ആണെന്ന് സംശയമുണ്ട് എന്നായിരുന്നു തന്റെ സന്ദേശം. ‘കാവി’ എന്ന പ്രയോഗത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സന്ദേശം...

കാവിഭീകരത എന്നൊന്ന് ഇല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്

നാഗ്പൂര്‍: കാവിഭീകരത എന്നൊന്ന് ഇല്ലെന്നും, തീവ്രവാദവും, ഹിന്ദുക്കളും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പ്രസ്താവിച്ചു. ഹിന്ദുക്കള്‍ക്ക് ഭീകരതയുമായി ഒന്നിച്ചുപോകാനാവില്ല. ദസറ ആഘോഷത്തോട് അനുബന്ധിച്ച് റെഷിംബാഗില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഭാഗവത്. രണ്ട് സമാന്തരരേഖകള്‍ പോലെയാണ് തീവ്രവാദവും, ഹിന്ദുക്കളും. അവ ഒരിക്കലും യോജിക്കില്ല. ഹിന്ദു സമൂഹത്തെ ദുര്‍ബലപ്പെടുത്താനും, മുസ്‌ളീങ്ങളെ പ്രീണിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് കാവി ഭീകരത എന്ന പദം ഉപയോഗിക്കുന്നതിലൂടെ ചെയ്യുന്നതെന്നും മോഹന്‍ ഭഗവത് ആരോപിച്ചു.  അപൂര്‍വം ചില കേസുകളില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെട്ടിരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ മുഴുവന്‍...

ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍ --- സി. ദാവൂദ്

 2007 ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി. അതിര്‍ത്തികള്‍ക്കപ്പുറത്തുമിപ്പുറത്തുമുള്ള ജനങ്ങള്‍ ആയുസ്സില്‍ വല്ലപ്പോഴുമൊക്കെയാണ് ദശാബ്ദങ്ങള്‍ മുമ്പ് വേര്‍പിരിഞ്ഞുപോയ ബന്ധുക്കളെ...

Pages 111234 »
Twitter Delicious Facebook Digg Stumbleupon Favorites More