Your Title

Pages

Friday, April 15, 2011

ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ഹിന്ദുതീവ്രവാദികള്‍ ശ്രമിച്ചു -പത്രങ്ങളെ കണ്ടില്ല

ത്യധികം ഗൌരവും ദേശീയ പ്രാധാന്യമുള്ള ഒരു സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത 17-07-2010-ശനിയാഴ്ച ദേശീയവും പ്രാദേശീയവുമായ ഒട്ടുമിക്ക പത്രങ്ങളിലും വരികയുണ്ടായി.

ഇതായിരുന്നു വാര്‍ത്ത :-
ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ഹിന്ദുതീവ്രവാദികള്‍ ശ്രമിച്ചു

ന്യൂഡല്‍ഹി: ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരിയെ വധിക്കാന്‍ ആര്‍.എസ്‌.എസ്‌. ബന്ധമുള്ള ഹിന്ദു ഭീകരസംഘടനകള്‍ ശ്രമിച്ചെന്ന്‌ അന്വേഷണ ഏജന്‍സികള്‍. ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഡോക്‌ടര്‍ആര്‍.പി.സിംഗുംമലേഗാവ്‌ സ്‌ഫോടനക്കേസിലെ പ്രതി, ദയാനന്ദ്‌ പാണ്ഡെയും തമ്മിലുള്ള ഫോണ്‍ സംഭാഷണം
ചോര്‍ത്തിയതില്‍നിന്നാണ്‌ സി.ബി.ഐക്ക്‌ ഇക്കാര്യം വ്യക്‌തമായത്‌.
2007-ല്‍ ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ അന്‍സാരിയെ വധിക്കാനായിരുന്നു ഹിന്ദു തീവ്രവാദികളുടെ പദ്ധതിയെന്നു സി.ബി.ഐ. കരുതുന്നു. അജ്‌മീര്‍ ദര്‍ഗ സ്‌ഫോടനം, മലേഗാവ്‌, ഹൈദരാബാദ്‌ മെക്ക മസ്‌ജിദ്‌ സ്‌ഫോടനം എന്നിവയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹിന്ദു തീവ്രവാദികളെ അറസ്‌റ്റ് ചെയ്‌തതിനെ തുടര്‍ന്നാണു ഡോ.സിംഗ്‌ ഇതിന്റെ ഭാഗമാണെന്നു കണ്ടെത്തിയതെന്ന്‌ സി.ബി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. മലേഗാവ്‌ സ്‌ഫോടനക്കേസില്‍ പാണ്ഡെയെ കഴിഞ്ഞവര്‍ഷം അറസ്‌റ്റ് ചെയ്‌തിരുന്നു. ഡോ.സിംഗിനെയും ചോദ്യം ചെയ്‌തെങ്കിലും തെളിവില്ലാത്തതിനാല്‍ വിട്ടയച്ചു. നോട്ടപ്പുള്ളിയായതോടെ ഡോ.സിംഗിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ സി.ബി.ഐ. ചോര്‍ത്തിയപ്പോഴാണ്‌ ഉപരാഷ്‌ട്രപതിയെ വധിക്കാന്‍ ശ്രമം നടന്നതായി വ്യക്‌തമായത്‌. അന്‍സാരിയെ അപായപ്പെടുത്താന്‍ 15 ലിറ്റര്‍ പെട്രോളുമായി പോയെങ്കിലും ഒന്നും നടന്നില്ലെന്ന വിവരമാണു ഡോ.സിംഗും പാണ്ഡെയും തമ്മില്‍ 2008-ല്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍നിന്നു സി.ബി.ഐ. ചോര്‍ത്തിയെടുത്തത്‌. മലേഗാവ്‌ സ്‌ഫോടനക്കേസ്‌ പ്രതി ലഫ്‌. കേണല്‍ ശ്രീകാന്ത്‌ പുരോഹിത്‌, പാണ്ഡെ, ഡോ. സിംഗ്‌, കിഴക്കന്‍ ഡല്‍ഹിയിലെബി.ജെ.പി. മുന്‍ എം.പി: ബി.എല്‍.ശര്‍മ പ്രേം എന്നിവര്‍ ഹരിയാനയിലെ ഫരീദാബാദില്‍ നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങളും സി.ബി.ഐ. കണ്ടെത്തിയിട്ടുണ്ട്‌. രാജ്യത്തെ ഹിന്ദുരാഷ്‌ട്രമാക്കാനുള്ള ഏതു ശ്രമത്തിനും താനുണ്ടെന്നും അതിനായി ചാവേറാകാന്‍ തയാറുള്ള 100 പേരെ വേണമെങ്കിലും ജമ്മുവില്‍നിന്നു സംഘടിപ്പിച്ചു തരാമെന്നും ഡോ.സിംഗ്‌ കൂടിക്കാഴ്‌ചയില്‍ പുരോഹിതിനോടു പറയുന്നതിന്റെ വിവരങ്ങളും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ട്‌.
സ്ഫോടനക്കേസുകളില്‍ ഉന്നതനേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ആര്‍.എസ്‌.എസ്‌. മുഖംമിനുക്കല്‍ തുടങ്ങി. ഇതിന്റെ ഭാഗമായി തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള, മധ്യപ്രദേശില്‍നിന്നുള്ള ആറു പ്രചാരകരെ അകറ്റിനിര്‍ത്താന്‍ ആര്‍.എസ്‌.എസ്‌. നേതൃത്വം തീരുമാനിച്ചു. ആര്‍.എസ്‌.എസ്‌. അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ വലംകൈയും സ്‌ഫോടനങ്ങള്‍ക്കു പിന്നിലെ ബുദ്ധികേന്ദ്രമെന്നു സംശയിക്കപ്പെടുന്നയാളുമായ ആര്‍.എസ്‌.എസ്‌. ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ്‌ജി എന്ന ഇന്ദ്രേഷ്‌കുമാറിനെ സംരക്ഷിക്കാനും മറ്റു മുതിര്‍ന്ന പ്രവര്‍ത്തകരായ അശോക്‌ വാര്‍ഷ്‌ണേയിക്കും അശോക്‌ ബെരിക്കും നിയമസഹായം നല്‍കാനും ആര്‍.എസ്‌.എസ്‌. തയാറായേക്കുമെന്ന്‌ അറിയുന്നു.

ഹിന്ദു ഭീകരസംഘടനകള്‍ക്കു ബന്ധമുണ്ടെന്ന്‌ അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്ന സ്‌ഫോടനങ്ങള്‍ ഇവയാണ്‌: നന്ദേഡ്‌ (2006), ഡല്‍ഹി ജമാ മസ്‌ജിദ്‌ (2006), മലേഗാവ്‌ (2006), സംഝോത എക്‌സ്പ്രസ്‌ ട്രെയിന്‍ ഹരിയാന (2007), അജ്‌മീര്‍ ദര്‍ഗ (2007), മെക്ക മസ്‌ജിദ്‌ (2007), കാണ്‍പുര്‍ (2008), ഡല്‍ഹി മെഹ്‌റോളി (2008), മലേഗാവ്‌, മൊഡാസ ഗുജറാത്ത്‌ (2008), ഗോവ (2009).
                                                          (മംഗളം 17-07-2010)

മലയാള മനോരമ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചതേ ഇല്ല.മാതൃഭൂമിയാകട്ടെ ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തതായി വാര്‍ത്തയിട്ടു. അതിനു കാരണം ഹിന്ദുഭീകരവാദികള്‍ ഉപരാഷ്ട്രപതിയെ വധിക്കാന്‍ പദ്ധതിയിടുന്നതിന്റെ രഹസ്യങ്ങള്‍ പ്രതിയായ ദയാനന്ദ് പാണ്ഡേയുടെ ലാപ്പ്ടോപ്പില്‍ നിന്നും ഒളിക്യാമറാ വെച്ച് പിടിച്ച് ഹെഡ്ലൈന്‍ ടുഡേയുടെ ടി.വി ചാനലില്‍ കാണിച്ചതില്‍ പ്രതിഷേധിച്ചാതാണത്രെ! അല്ലാതെ ഗൂഢാലോചനയെ സംബന്ധിച്ച് യാതൊരു വിശദാംശങ്ങളും മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടില്ല.

ദേശാഭിമാനിയാകട്ടെ ഉപരാഷ്ട്രപതിക്കു നേരെയുള്ള വധശ്രമ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. ഇന്ത്യാടുഡേയുടെ വാര്‍ത്താ ചാനലായ ഹെഡ്ലൈന്‍ ടുഡേയുടെ ഓഫീസ് ആര്‍.എസ്.എസ്സുകാര്‍ തല്ലിത്തകര്‍ത്തു എന്ന വാര്‍ത്ത ഇട്ടിട്ടുണ്ട്. അതിനുള്ള കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് ആര്‍.എസ്.എസ്സുകാരുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ പ്രതിഷേധിച്ചാണത്രെ അക്രമണം.ഉപരാഷ്ട്രപതിയുടെ വധശ്രമത്തിന്റെ ഗൂഢാലോചന ചാനലില്‍ കാണിച്ചതിനായിരുന്നു എന്ന വ്യക്തമായ കാര്യം മറച്ചു വെയ്ക്കുന്നു.

എന്നാല്‍ ഹൈന്ദഭീകരതയുടെ നിഗൂഢപദ്ധതിയെ പറ്റിയുള്ള വിശദമായ വാര്‍ത്ത മംഗളം കൂടാതെ മാധ്യമം, തേജസ്, ദീപിക, തുടങ്ങിയവ പ്രസിദ്ധീകരിച്ചിരുന്നു.
മലയാളികളുടെ  ഹൃദയസ്പന്ദനമായ മനോരമയും ജീവശ്വാസമായ മാതൃഭൂമിയും ഗൂഢാലോചന വാര്‍ത്ത പ്രസിദ്ധീകരിക്കാഞ്ഞതു കൊണ്ടാണോ എന്തോ ബൂലോകത്തെ ജനാധിപത്യവാദികള്‍, മതേതരവാദികള്‍, വിപ്ലവകാരികള്‍, യുക്തിവാദികള്‍, ശാസ്ത്രവാദികള്‍, മനുഷ്യാവകാശ വാദികള്‍ തുടങ്ങിയവരാരും ഹീനമായ ഈ പ്രവര്‍ത്തിയെ സംബന്ധിച്ച് പ്രതികരിച്ചതായി കണ്ടില്ല. എന്നാല്‍ മുസ്ലിംഭീകരതയുടെ മകുടോദാഹരണമായ കൈവെട്ടു കേസില്‍ ആവര്‍ത്തിച്ചു പ്രതികരിച്ചു കൊണ്ടിരിക്കുന്നുണ്ട് പലരും. ഉപരാഷ്ട്രപതിയുടെ വധശ്രമം കൂടാതെ സി.ബി.ഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഭീകരപ്രവര്‍ത്തനങ്ങളിലും വിവിധ സ്ഫോടനങ്ങളിലും ഉള്ള പങ്കും, അത് മുസ്ലിംഭീകരതയുടെ തലയില്‍ കെട്ടിവെച്ചിരുന്ന കാര്യവും പുറത്തുകൊണ്ടു വന്നിട്ടും ആര്‍ക്കും പ്രതികരണമൊന്നുമില്ല. മുഖ്യധാരാ മാധ്യമങ്ങളും നമ്മുടെ പൊതുബോധവും എത്രമാത്രം സവര്‍ണവത്ക്കരിക്കപ്പെട്ടിരിക്കപ്പെട്ടിരിക്കുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവു വേണോ ?


ഇനി കാര്യങ്ങള്‍ ഒന്നു തിരിച്ചിട്ടു ചിന്തിക്കുക. ഉപരാഷ്ട്രപതി ഒരു ഹിന്ദുവും (കൃസ്ത്യാനിയായാലും മതി) വധിക്കാന്‍ പദ്ധതിയിട്ടത് ഇസ്ലാമിക ഭീകരവാദികളുമായിരുന്നെങ്കില്‍ മാധ്യമങ്ങളിലും ബൂലോകത്തും എന്തായിരുന്നേനേ കോലാഹലം!! എത്രകാലമായിരുന്നേനേ കോലാഹലം !!!!......അതെ ഭീകരവാദം ആരു ചെയ്താലും അത് മുസ്ലിമിനല്ലാതെ മറ്റാര്‍ക്കു കൊടുക്കാന്‍ കഴിയും നമുക്ക് ?!

Thursday, March 17, 2011

ബീമാപള്ളി വെടിവെപ്പ് ഭീതിയുടെ ഓര്‍മപ്പെടുത്തല്‍

ചന്ദ്രിക
തിരുവനന്തപുരം: ഒരു കലാപം തടയാന്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ തുറന്നു പറയുന്നത് കേട്ടുകേള്‍വിയുള്ള കാര്യമല്ല. ക്രമസമാധാനപാലനത്തില്‍ സ്വന്തം സര്‍ക്കാരിനുള്ള പിടിപ്പുകേട് പരസ്യമായി സമ്മതിച്ച് ചരിത്രം സൃഷ്ടിച്ചത് നമ്മുടെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനായിരുന്നു. ന്യൂനപക്ഷ സമുദായത്തില്‍പെട്ട ആറുപേരുടെ മരണത്തിനിടയാക്കിയ ബീമാപള്ളി വെടിവെപ്പിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ചക്ക് ഇതിലപ്പുറം ഇനിലും വലിയൊരു സര്‍ട്ടിഫിക്കറ്റ് ഇനിയാര്‍ക്ക് നല്‍കാനാവും.
2009 മെയ് 17നാണ് ബീമാപള്ളി ചെറിയതുറയില്‍ ഭരണകൂട ഭീകരത അരങ്ങേറിയത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന്റെ പിറ്റേന്ന്. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍, സ്വന്തം സഖാക്കള്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതുകണ്ട് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മതിമറന്ന് പൊട്ടിച്ചിരിച്ചതിന്റെ തൊട്ടടുത്ത ദിവസം.
ചെറിയൊരു സംഭവത്തില്‍ പൊലീസ് തക്കസമയത്ത് ഇടപെടാതിരുന്നതിന്റെ പരിണിതഫലമായിരുന്നു ഈ വെടിവെപ്പ്. സംഭവത്തിന് തലേന്ന് ചെറിയതുറയില്‍ ഗുണ്ടാപിരിവിനെത്തിയ ഒരാളെ നാട്ടുകാര്‍ കൈകാര്യം ചെയ്തതില്‍ നിന്നായിരുന്നു തുടക്കം. ഫിഷര്‍മെന്‍ കോളനി നിവാസിയായ ഇയാള്‍ അയല്‍ക്കാരായ ചിലരോടൊപ്പം വന്ന് കടകള്‍ ആക്രമിച്ചു. ഇവരെ നേരിടാന്‍ മറ്റൊരു വിഭാഗം ആളുകളും സംഘടിച്ചതോടെ പ്രദേശം സംഘര്‍ഷഭരിതമായി. കാര്യങ്ങള്‍ ഇത്രത്തോളം എത്തുന്നതുവരെ കൈയും കെട്ടി നോക്കിനിന്ന പൊലീസ് സംഘര്‍ഷം തടയാനെന്ന പേരില്‍ നടത്തിയ വെടിവെപ്പിലാണ് ആറുപേര്‍ കൊല്ലപ്പെട്ടത്. 36 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരും ഇന്നും ജീവച്ഛവങ്ങളായി കഴിയുകയാണ്.
കലാപം തടയാനായിരുന്നു വെടിവെപ്പെന്ന പൊലീസ് ഭാഷ്യം ശുദ്ധ നുണയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സാക്ഷിമൊഴികള്‍. സംഘം ചേര്‍ന്നു നീങ്ങുന്നവര്‍ക്ക് നേരെ പ്രകോപനമില്ലാതെയാണ് 70 റൗണ്ട് വെടിയുതിര്‍ത്തത്. 40 റൗണ്ട് ഗ്രനേഡ് പ്രയോഗം. ജീവനുംകൊണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പോലും പിന്തുടര്‍ന്ന് വെടിവെച്ചു പൊലീസ്. വെടിവെപ്പിന് മുമ്പ് നിയമപരമായി ചെയ്യേണ്ട മുന്നറിയിപ്പ്, ലാത്തിച്ചാര്‍ജ്, റബ്ബര്‍ ബുള്ളറ്റ് പ്രയോഗം.. ഒന്നുമുണ്ടായില്ല. നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു ചെറിയതുറ സംഭവം. ഒടുവില്‍ വെടിയേറ്റവരെ വര്‍ഗീയവാദികളായി ചിത്രികരിക്കാന്‍പോലും പൊലീസ് ശ്രമിച്ചതായി പരാതിയുയര്‍ന്നു. സംഭവം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമകൃഷ്ണന്‍ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
വല്ലപ്പോഴുമുണ്ടാകുന്ന ചില അസ്വസ്ഥതകളൊഴിച്ചാല്‍ താരതമ്യേന മെച്ചപ്പെട്ട ക്രമസമാധാന ചരിത്രമായിരുന്നു കേരളത്തിന്റേത്. എന്നാല്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി സ്ഥിതി അതല്ല. മാഫിയാ സംഘങ്ങളുടെയും ഗുണ്ടകളുടെയും സ്വന്തം നാടായി കേരളം മാറി. പൊലീസ് സേനയെ കൈപ്പിടിയിലൊതുക്കിയും നിര്‍ജീവമാക്കിയും സ്വന്തക്കാരായ കുറ്റവാളികളെ സംരക്ഷിക്കാന്‍ ഭരണകൂടം തന്നെ നേരിട്ടിറങ്ങിയ കാഴ്ച കേരളം കണ്ടു. താറുമാറായ നിയമവാഴ്ചയും പൊലീസിന്റെ നിഷ്ക്രിയത്വവുമാണ് കേരളത്തിന് തീരാക്കളങ്കം സൃഷ്ടിച്ച ബീമാപള്ളി വെടിവെപ്പിന് അരങ്ങൊരുക്കിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊലീസ് ഭീകരത കൊണ്ട് നിരപരാധികളുടെ ജീവന്‍ കവര്‍ന്നെടുക്കപ്പെട്ട ഒരു സംഭവം മാത്രമായിരുന്നു ഇത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 183 പേര്‍ കസ്റ്റഡിയില്‍ മരിച്ചതായാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്നെ അവസാന നിയമസഭാ സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇതില്‍ ഏറ്റവുമധികം കസ്റ്റഡി മരണം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 72 പേര്‍.
കസ്റ്റഡിയില്‍ മാത്രം മരിച്ചവരുടെ കണക്കാണിത്. ഹെല്‍മറ്റ് വേട്ട, ശീട്ടുകളി കേന്ദ്രങ്ങളിലെ റെയ്ഡ് തുടങ്ങിയ നടപടികളില്‍ പൊലീസ് മര്‍ദനം സഹിക്കാതെ ഓടി കിണറ്റിലും പുഴയിലുമൊക്കെ വീണും അപകടങ്ങളില്‍പെട്ടും മരിച്ചവര്‍ ഇതിലും എത്രയോ കൂടുതല്‍ വരും. കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ മനം നൊന്ത് ജീവനൊടുക്കിയവര്‍ വേറെ.
ഇടതുഭരണഗാലത്ത് കുറ്റകൃത്യങ്ങളില്‍ കേരളം വന്‍മുന്നേറ്റം നടത്തിയതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2007ല്‍ ദേശീയതലത്തില്‍ കുറ്റകൃത്യനിരക്ക് 175.1 ആയിരുന്നപ്പോള്‍ 319.1 എന്ന കണക്കുമായി കേരളം 'മികവു'കാട്ടി. 2008ല്‍ ദേശീയ നിരക്ക് 181.5 ആയപ്പോള്‍ കേരളത്തില്‍ 322.1 ആയിരുന്നു.
എവിടെയും ആരും കൊല്ലപ്പെടാം. ഏതു കോണില്‍ നിന്നും ആക്രമണങ്ങളുണ്ടാകാം. ഏതു പെണ്‍കുട്ടിയും നടുറോഡിലും പകല്‍ വെളിച്ചത്തിലും പീഡിപ്പിക്കപ്പെട്ടേക്കാം. മോഷണങ്ങളും കൊള്ളയും എവിടെയും സംഭവിച്ചേക്കാം. ജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ക്കാരാവേണ്ടവര്‍ അക്രമങ്ങള്‍ക്ക് പ്രോത്സാഹനമാകുമ്പോള്‍ നാട്ടില്‍ കുഴപ്പങ്ങളുണ്ടാകുന്നതില്‍ അത്ഭുതങ്ങള്‍ക്ക് വകയില്ല. പ്രത്യേകിച്ച് അക്രമത്തിന്റെ ആയുധം ഭരണകൂടം തന്നെ കയ്യിലേന്തുമ്പോള്‍....

Saturday, March 5, 2011

പൂനെയില്‍ ശിവസേന അക്രമം നടത്തുന്നു

http://koolkerala.com/(X(1)S(qegttt5514slcv2cj14kquj0))/News/News.National-8214-3-7/National.bomn 
പുണെ:ഛത്രപതി ശിവാജിയുടെ ഗുരുവിന്‍െറ പ്രതിമ പുനെ ലാല്‍ മഹലില്‍ നിന്ന് നീക്കി മുന്‍സിപ്പല്‍ ഗാര്‍ഡനില്‍ സ്ഥാപിച്ചതിന്‍െറ പേരില്‍ ശിവസേന നഗരത്തില്‍ വ്യാപക അക്രമം നടത്തുകയാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.രാവിലെ ആറുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ഹര്‍ത്താല്‍.റോഡില്‍ വ്യാപകമായ അക്രമം അഴിച്ചുവിടുന്ന പ്രവര്‍ത്തകര്‍ ബസുകള്‍ക്ക് കല്ലെറിയുകയും ചില്ലുകള്‍ പൊട്ടിക്കുകയും ചെയ്തു.ട്രെയിനുകള്‍ തടഞ്ഞ് പ്രതിഷേധവും നടത്തുന്നുണ്ട്.20 ശിവസേന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

കര്‍കറെയുമായുളള അവസാന സംഭാഷത്തിന്‍റെ ടേപ്പുകള്‍ക്കു ശ്രമിക്കുന്നു: ദിഗ് വിജയ് സിംഗ്


ഗുവാഹത്തി: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഭീകര വിരുദ്ധ മേധാവി ഹേമന്ദ് കര്‍കറെ തന്നോട് സംസാരിച്ചിരുന്നതിന്‍റെ ടേപ്പിന് വേണ്ടി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ്.കര്‍കറെ അവസാനമായി തന്നോടാണ് സംസാരിച്ചതെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു.വലതു പക്ഷ തീവ്രവാദ സംഘടകളില്‍ നിന്ന് കര്‍കറെയ്ക്ക് ഭീഷണിയുളളതായി തന്നോട് പറഞ്ഞെന്നാണ് ദിഗ് വിജയ് സിംഗിന്‍റെ അവകാശ വാദം.

സംഭാഷണത്തിന്‍റെ ടേപ്പുകള്‍ ലഭിക്കാന്‍ ടെലികോം മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും 12 മാസത്തില്‍ കൂടുതല്‍ ടേപ്പുകള്‍ സൂക്ഷിക്കാറില്ലെന്നാണ് ബിഎസ്എന്‍എല്‍ പറയുന്നത്.

http://news.in.msn.com/national/article.aspx?cp-documentid=4760775&page=0  



മിക്ക സ്ഫോടനങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ്:ദിഗ് വിജയ്

ന്യൂഡല്‍ഹി:ഇന്ത്യയില്‍ നടക്കുന്ന മിക്ക സ്ഫോടനങ്ങള്‍ക്ക് പിന്നിലും ആര്‍.എസ്.എസ് ആണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ്  ദിഗ് വിജയ്  സിംഗ് ആരോപിച്ചു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ രഥയാത്രയിലാണ് ഇന്ത്യയിലെ ഭീകരതയുടെ വേരുകളെന്നും കോണ്‍ഗ്രസ് നേതാവ് കടുത്ത ഭാഷയില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും വിമര്‍ശിച്ചു.ബുരാരിയില്‍ കോണ്‍ഗ്രസ് പ്ലീനറിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍.എസ്.എസ്) നാസികള്‍ക്ക് തുല്യമാണെന്നും നാസികള്‍ ജൂതന്‍‌മാരെ ലക്ഷ്യമിട്ടതുപോലെയാണ് ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതെന്നും ദിഗ് വിജയ് സിംഗ് വ്യക്തമാക്കി.ബാബറി മസ്ജിദ് തകര്‍ത്തതാണ് ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായം.  മലേഗാവ്, മെക്ക മസ്ജിദ്, സംഝോത്ത എക്സ്പ്രസ് എന്നിവിടങ്ങളില്‍ നടന്ന സ്ഫോടങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെല്ലാം വലതുപക്ഷ ഹിന്ദു സംഘടയുമായി ബന്ധമുണ്ടായത് എങ്ങനെയെന്നും ദിഗ്വിജയ് ചോദിച്ചു.
വിവിധ ഭീകര പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന സുനില്‍ ജോഷി എന്ന ആര്‍‌എസ്‌എഎസ് പ്രവര്‍ത്തകന്റെ ദുരൂഹ മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സുനില്‍ ജോഷി കൊലപാതക കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയ ചിദംബരത്തിന്റെ നടപടി അഭിനന്ദനാര്‍ഹമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

കര്‍ക്കരെ വിവാദപരാമര്‍ശം; പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ദിഗ് വിജയ് സിങ്

മഹരാഷ്ട്ര തീവ്രവാദ വിരുദ്ധ സേനാ തലവന്‍ ഹേമന്ദ് കര്‍ക്കരെക്കു ഹിന്ദു തീവ്രവാദ സംഘടനകളില്‍ നിന്നു വധഭീഷണി ഉണ്ടായിരുന്നെന്ന പ്രസ്താവനയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുമെന്നും അതില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും സിങ് പറഞ്ഞു. സിങ്ങിന്റെ പ്രസ്താവനയ്‌ക്കെതിരേ സംഘപരിവാര്‍ രംഗത്തു വന്നിരുന്നു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയാണു പ്രസ്താവനയെന്നു കര്‍ക്കരെയുടെ ഭാര്യ കവിതയും കുറ്റപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണു സിങ് പ്രസ്താവനയില്‍ നിന്നു പിന്മാറില്ലെന്ന് അറിയിച്ചത്.
16.12.2010


കര്‍ക്കറെ വധത്തില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ല: ദിഗ് വിജയ് സിങ്

ന്യൂദല്‍ഹി: മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറയുടെ വധത്തിന് പിന്നില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ലഭ്യമായ വിവരമനുസരിച്ച് കര്‍ക്കറയെ കൊലപ്പെടുത്തിയത് പാക് തീവ്രവാദികളാണെന്നും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് വ്യക്തമാക്കി. അതേസമയം.  ഹിന്ദു സംഘടനകള്‍ കര്‍ക്കറെയെ പീഡിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ ദിഗ് വിജയ് പറഞ്ഞു.
അതേസമയം, ദിഗ് വിജയ് സിങ് കേണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണെങ്കിലും കര്‍ക്കറയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കി. ദിഗ് വിജയ് സിങ് മധ്യപ്രദേശുകാരനായതുകൊണ്ട് അദ്ദേഹത്തിന് കര്‍ക്കറയെ അറിയാമെന്നും ദ്വിവേദി ചൂണ്ടിക്കാട്ടി.
മുംബൈ തീവ്രവാദ ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറക്ക് ഹിന്ദു തീവ്രവാദികളില്‍ നിന്ന് ഭീഷണിയുള്ളതായി  കര്‍ക്കറെ തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദിഗ് വിജയ് സിങ് പ്രസ്താവിച്ചത്. ബി.ജെ.പി നേതാക്കള്‍ തന്റെ ആത്മാര്‍ത്ഥതയില്‍ സംശയിച്ചിരുന്നുവെന്നും കര്‍ക്കറെ പറഞ്ഞതായി  ദിഗ് വിജയ് സിംഗ് വെളിപ്പെടുത്തിയിരുന്നു. ദിഗ് വിജയ് സിങിന്റെ പ്രസ്താവന പാകിസ്താനെ സഹായിക്കാന്‍ മാത്രമേ ഉതകൂ എന്ന് പറഞ്ഞ് കര്‍ക്കറെയുടെ ഭാര്യ കവിത രംഗത്തുവരികയുണ്ടായി. തുടര്‍ന്നാണ് സിങ് പ്രസ്താവന തിരുത്തിയത്.



Twitter Delicious Facebook Digg Stumbleupon Favorites More